Tuesday, December 29, 2009

Saphalamee yathra - Poem by NN Kakkad

This is one of the best poems i have ever heard in Malayalam.
Poet,  NN Kakkad narrates the life while he was undergoing his cancer treatment. Thanks to Manorama music for rendering the song in a melodious way. ( Credit goes to Jaison Nair and G Venugopal..)





ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖി
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നരിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമക്കടി ഇടറി വീഴാം
വ്രണിതമാം കണ്ടത്തില്‍ ഇന്ന് നോവിത്തിരി കുറവുണ്ട്

വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ
പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയോരോമ്മകള്‍ മാതിരി
നിന്ന് വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങോട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകള്‍കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരന്നു എന്തെന്ന് മാര്‍ക്കറിയാം

എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖി
ചന്തം നിറക്കുകീ ശിഷ്ട്ട ദിനങ്ങളില്‍

മിഴിനീര്‍ ചവര്‍പ്പ് പെടാതെ
മധുപാത്രം അടിയോളമോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമീ ഇരുള്‍ നോക്ക്
ഇരുളിന്റെ നിരകളിലെ ഓര്‍മ്മകലെടുകുക
എവിടെ എന്തോര്‍മ്മകെലെന്നോ

നേരുകയിളിരുട്ടെന്തി പാറാവ്‌ നില്കുമീ
തെരുവ് വിലക്കുകല്‍ക്കപ്പുരം
വ്യധിതമാം ബോധാതിനപുരം
ഓര്‍മ്മകലോന്നുമില്ലെന്നോ ഒന്നുമില്ലെന്നോ

പല നിറം കാച്ചിയ വളകള്‍ -അണിഞ്ഞും- അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും (2 )
നൊന്തും പരസ്പരം നോവിച്ചും
മൂപതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ച വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലെക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തെക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടുവകളായി കിഴക്കേറെ ഉയര്‍ന്നു പോയി
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാണ്ടോരൂഞ്ഞാല്‍ പാട്ടുകള്‍ ഉയരുന്നുവോ സഖി
എങ്ങാണ്ടോരൂഞ്ഞാല്‍ ‍ പാട്ടുയരുന്നുവോ
ഒന്നുമില്ലെന്നോ ഒന്നുമില്ലെന്നോ

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖി
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖി

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോം ഈ വഴി
നാമീ ജനലിലൂടെതിരെല്‍ക്കും
ഇപ്ഴയോരോമ്മകള്‍ ഒഴiഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലോട്ട മിഴ്നെര്‍ പതിക്കാതെ മനമിടറാതെ

കാലമിനിയോമുരുളും വിഷു വരും
വര്ഷം വരും തിരുവോണം വരും
പിന്നെയീയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപോഴീ ആര്ദ്രയെ ശാന്തരായി
സൌമരായി എതിരേല്‍ക്കാം
വരിക സഖീ അരികത്ത് ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഒന്ണ്‌വാടികലായി നില്‍കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര